ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇനി ഇരട്ടി കരുത്ത്; മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഈ മാസം രാജ്യത്തെത്തും

Advertisement

Advertisement

ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാനായി റഫേല്‍ വിമാനങ്ങളുടെ അടുത്ത ബാച്ചെത്തുന്നു. ഈ മാസം അവസാനത്തോടെ മൂന്ന് റഫേല്‍ വിമാനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയുടെ കരുത്തായി മാറുന്ന പശ്ചിമ ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലേക്കാണ് വിമാനം എത്തുകയെന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ മാസം 30 നോ 31 നോ ആയിരിക്കും റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുക. റഫേല്‍ വിമാനങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയിലെ വൈമാനികര്‍ മെറിഗ്‌നാക് വ്യോമതാവളത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. യു.എ.ഇയിലെ അല്‍ ദഫ്ര വ്യോമതാവളത്തിലിറങ്ങിയ ശേഷമായിരിക്കും റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്ര പുനരാരംഭിക്കുക. 36 റഫേല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ കരാര്‍ നല്‍കിയിരിക്കുന്നത്. ഇതുവരെ 11 വിമാനങ്ങള്‍ രാജ്യത്തെത്തിയിട്ടുണ്ട്. ഈ വിമാനങ്ങളെല്ലാം അംബാലയിലെ സുവര്‍ണ്ണശരത്തിന്റെ ഭാഗമാണ്. ലഡാക്കിനെ കേന്ദ്രീകരിച്ചാണ് ഈ വിമാനങ്ങളെ വിന്യസിച്ചിരിക്കുന്നത്.