ഭാരത് ജോഡോ യാത്രക്കിടെ സംഘടനാ ചുമതല ഉള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. അടിയന്തരമായി എത്താൻ നിർദേശിച്ചതിനെ തുടർന്ന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് കെസി ആലപ്പുഴയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത്. യാത്രക്ക് താല്‍ക്കാലിക ഇടവേള നല്‍കി രാഹുല്‍ ഗാന്ധിയും തലസ്ഥാനത്തേക്ക് മടങ്ങും.വെള്ളിയാഴ്ചയാണ് ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കുക. അന്നാണ് നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഡല്‍ഹിയിലെത്തുക. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ സോണിയയെ സന്ദര്‍ശിച്ചതിന് ശേഷം ചര്‍ച്ചകളില്‍ പങ്കെടുത്ത് രാഹുല്‍ അന്ന് തന്നെ കേരളത്തിലേക്ക് മടങ്ങും. ശനിയാഴ്ച ചാലക്കുടിയില്‍ നിന്ന് യാത്ര തുടരും. അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് അതിനിടെ ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരണമെന്ന് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് കെപിസിസി.രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി.സി.സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്നതിനിടെയാണ് സോണിയഗാന്ധിയുടെ നീക്കം . അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ . ശശി തരൂരും അശോക് ഗെലോട്ടും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി . ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായത് . ഇതിന്റെ ഭാഗമായി ശശി തരൂർ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടിരുന്നു . മത്സരം നടക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോൺഗ്രസ് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് . നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ ആണ് രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ അശോക് ഗെലോട്ട് മത്സരത്തിനിറങ്ങുന്നത്. എന്നാൽ താൻ മാറുന്ന പക്ഷം തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന നിബന്ധന അശോക് ഗെലോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ തയാറാണെങ്കിൽ മറ്റാരും മത്സര രംഗത്ത് ഉണ്ടാകില്ല അതേസമയം ശശി തരൂർ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കേരളത്തിൽ നിന്ന് വ്യാപക എതിർപ്പ് ഉയർന്നിട്ടുണ്ട് . കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും എതിർപ്പ് പരസ്യമാക്കുകയും ചെയ്തു. ഇതിനിടെ ജി 23 നേതാക്കൾക്ക് ഇടയിലും ശശി തരൂരിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്