ഡിജിറ്റൽവൽക്കരണത്തിന് അതിവേഗം: രാജ്യത്ത് യു.പി.ഐ ഉപയോഗം കൂടിയതായി റിപ്പോര്‍ട്ട്

Advertisement

Advertisement

രാജ്യത്ത്  യു.പി.ഐ ഉപയോഗം കൂടിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ആളുകളില്‍ കൂടുതല്‍ പേരും യുപിഐ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നില്ല. ഫോണെടുക്കുക, സ്കാൻ ചെയ്യുക, പേ ചെയ്യുക നടപടികള്‍ സിംപിളാണ്. കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ഗൂഗിൾ പേയോ, ഫോൺ പേയോ ആണ്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടും പറയുന്നത് ഇതാണ്. രാജ്യത്തെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളിലെ യു.പി.ഐ ഉപയോഗം വര്‍ധിച്ചു. 650 ശതമാനം വരെയാണ് ഈ വര്‍ധനയെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഡിജിറ്റല്‍ സേവനങ്ങളുടെ പേ നിയര്‍ബൈയായാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏജന്റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യം വര്‍ധിച്ചതായും പറയുന്നുണ്ട്. 25 ശതമാനം വരെ മൂല്യത്തിലും 14 ശതമാനം വരെ എണ്ണത്തിലുമാണ് വര്‍ധനവ് ഉള്ളത്. മൈക്രോ എടിഎം, മൊബൈല്‍ പേയന്റ് ഓഫ് സെയില്‍ ഉപകരണങ്ങളുടെ ആവശ്യത്തില്‍ 25 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.ധനകാര്യ സ്ഥാപനങ്ങൾക്കും എൻ.ബി.എഫ്‌.സികൾക്കുമുള്ള ഇ.എം.ഐ കളക്ഷനിൽ 200 ശതമാനത്തിലധികം കുത്തനെ വളർച്ചയുണ്ടായി. ഉപയോക്താക്കളുടെ ഇടപാടുരീതിയിലെ മാറ്റവും ഇതിലൂടെ മനസിലായെന്നാണ്  പേ നിയര്‍ബൈ എം.ഡി.യും സി.ഇ.ഒ.യുമായ ആനന്ദ് കുമാര്‍ ബജാജ് പറയുന്നു. രാജ്യത്തെ ഡിജിറ്റല്‍വത്കരണം നടക്കുന്നത് വേഗതയിലാണ്. 95 ശതമാനം കമ്പനികളും അതിന് ചുക്കാൻ പിടിക്കുന്നുണ്ട്. ഗവേഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ ഇന്ത്യ (ഐ.ഡി.സി.)യുടെതാണ് ഈ കണ്ടെത്തല്‍.മൂന്നു വര്‍ഷത്തിനകം ഏകദേശം ഏഴു ലക്ഷം കോടി രൂപ ഡിജിറ്റല്‍ വത്ക്കരണത്തിനായി ഇന്ത്യന്‍ കമ്പനികള്‍ ചെലവിടുമെന്നാണ് കണക്ക്കൂട്ടല്‍.  പ്രവര്‍ത്തനക്ഷമതയും സുരക്ഷയും വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഓരോ ഇടപാടിന്റെയും ശരാശരി പണം പിൻവലിക്കലിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2021-ൽ 2,620 രൂപയായിരുന്നു എങ്കിൽ ഇന്നത് 2,595 രൂപയായി. എന്നാല്‍ കൂടുതൽ പൗരന്മാർ അവരുടെ ബാങ്കിംഗ്, ജീവിതശൈലി ആവശ്യങ്ങൾക്കായി അസിസ്റ്റഡ് ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയതായി റിപ്പോര്ട്ട് പറയുന്നു.ഈ കലണ്ടർ വർഷത്തിന്റെ ആദ്യത്തെ 10 മാസങ്ങളിൽ 70,000 കോടി രൂപയുടെ ഡിജിറ്റൽ സേവനങ്ങൾ നൽകി. പണം പിൻവലിക്കലിലെ മാറ്റങ്ങള്‍ ബിസിനസിന്റെ സ്ഥിരമായ വളർച്ചയെയും സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെയും സൂചിപ്പിക്കുന്നതായാണ് വിലയിരുത്തൽ.