ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടില്‍ അധികൃതരുടെ കനിവ് കാത്ത് മണി

Advertisement

Advertisement

 

ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടില്‍ ഏകാകിയായി അധികൃതരുടെ കനിവ് കാത്ത് ഇരിക്കുകയാണ് പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്റെ ഭാര്യ മണി. പുന്നയൂര്‍ക്കുളം പതിനഞ്ചാം വാര്‍ഡ് കിണര്‍ പരിസരത്താണ് ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ ഇവരുടെ വീട്. 3 സെന്റ് പറമ്പില്‍ ആണ് പകുതി ഓട് മേഞ്ഞ, മണിയുടെ വീട് നിലനില്‍ക്കുന്നത്. തീരദേശ ഹൈവേയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഇവരുടെ സ്ഥലവും വീടും അതില്‍ ഉള്‍പ്പെടും എന്ന കാരണത്താല്‍ ലൈഫ് ഭവന പദ്ധതിയിലും മറ്റു അനുകൂല്യങ്ങളിലും പേര് ചേര്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇവരുടെ അതിരിനോട് ചേര്‍ന്ന സ്ഥലമാണ് ദേശീയപാത അധികൃതര്‍ ഏറ്റെടുത്തത്. റോഡ് പണി ആരംഭിച്ചതോടുകൂടി ഇവരുടെ ദുരിതവും ഏറി. ജെസിബി ഉപയോഗിച്ച് റോഡ് പണിയുടെ ആവശ്യാര്‍ത്ഥം കുഴികള്‍ എടുക്കുമ്പോള്‍ പ്രകമ്പനം മൂലം വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും ചെയ്തു. 61 ആം വയസ്സില്‍ ആരോഗ്യസ്ഥിതി മോശമാണെങ്കിലും തൊഴിലുറപ്പ് ജോലിക്ക് പോയിട്ടാണ് ഉപജീവനമാര്‍ഗം തേടുന്നത്.