ഇന്‍സ്റ്റാഗ്രാം വഴി പ്രണയം; വടക്കേകാട് സ്വദേശിനിയ്ക്ക് പീഡനം, പിടിയിലായത് വയനാട് സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമായ അജ്മല്‍

Advertisement

Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍. സാമൂഹ്യമാധ്യമം വഴിയുള്ള പരിചയത്തെ തുടര്‍ന്ന് വടക്കേകാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് കുട്ടികളുടെ പിതാവായ വയനാട് സ്വദേശിയാണ് പിടിയിലായത്.
വയനാട് തൊണ്ടര്‍നാട് കേളോത്ത് വീട്ടില്‍ 33 വയസ്സുള്ള അജ്മലിനെയാണ്‌
വടക്കേകാട് എസ്.എച്ച്.ഒ. അമൃത് രംഗന്റെ നേതൃത്വത്തലുള്ള പോലീസ് സംഘം പിടികൂടിയത്. വടക്കേക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇന്‍സ്റ്റാഗ്രാം വഴിയുള്ള പരിചയത്തിലാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. വയനാട് ബത്തേരിയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.പിന്നീട് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഖത്തറില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന അജ്മല്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കൂടുങ്ങിയത്. വിവാഹിതനല്ലെന്നും, കല്ല്യാണം കഴിച്ച് ഖത്തറില്‍ കൊണ്ടുപോകുമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ്. കോടതയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വടക്കേക്കാട് എസ്.എച്ച്.ഒ. അമൃത് രംഗന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ. സിസില്‍ കൃസ്റ്റ്യന്‍ രാജ്, എഎസ്‌ഐമാരായ സുധാകരന്‍ , ബിജു , സിവില്‍ പോലീസര്‍മാരായ സൗമ്യ, മിഥുന്‍, സുജിത്ത്, ജീന്‍ ദാസ് , നിബു , രതീഷ് എന്നിവരുമുണ്ടായിരുന്നു.