അയല്‍വാസികളുടെ തര്‍ക്കം, മാധ്യസ്ഥം പറയാനെത്തിയ 51 കാരനെ കുത്തിക്കൊന്നു

Advertisement

Advertisement

അയാളവാസികള്‍ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാന്‍ മാധ്യസ്ഥം പറയാന്‍ ചെന്നയാളെ കുത്തിക്കൊന്നു. ഏങ്ങണ്ടിയൂര്‍ ആശാന്‍ റോഡ് വലാപുരയ്ക്കല്‍ അപ്പുവിന്റെ മകന്‍ ജോഷി (51) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുതുവീട്ടില്‍ സനത് എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. വലപ്പാട് കോതകുളം പടിഞ്ഞാറ് ഇല്ലിക്കുഴി പള്ളിത്തറ കോളനിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുഖമില്ലാതിരിക്കുന്ന ഭാര്യയുടെ വിവരം അറിയാനായി അവരുടെ വീട്ടില്‍ എത്തിയതായിരുന്നു ജോഷി. ഈസമയം സനതിന്റെ വീട്ടില്‍ വഴക്കുകേട്ട് അന്വേഷിക്കാന്‍ പോയാതായിരുന്നു. കാര്യം തിരക്കിയത്തില്‍ പ്രകോപിതനായ സനത് ജോഷിയെ കുത്തി വീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ ജോഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ലഹരിക്ക് അടിമയാണെന്നും ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു.സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ അന്തിക്കാട് പോലീസ് പിടികൂടി വലപ്പാട് പോലീസിനു കൈമാറിയതായാണ് സൂചന. ജോഷിയുടെ ഭാര്യ ബിന്ദു. മക്കള്‍: ഹരി, ഹരിത.