അക്കിക്കാവില്‍ കഞ്ചാവ് മാഫിയ വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളിയെ ആക്രമിച്ചു.

Advertisement

Advertisement

അക്കിക്കാവില്‍ കഞ്ചാവ് മാഫിയ വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളിയെ ആക്രമിച്ചു. തലക്കു ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്കികാവ് വാട്ടര്‍ ടാങ്ക് പരിസരത്തോട് ചേര്‍ന്ന് കിടക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍ കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്ത ജല അതോറിറ്റിയുടെ വാള്‍വ് ഓപ്പറേറ്റര്‍ കം സെക്യൂരിറ്റി കരാര്‍ ജീവനക്കാരനായ പെരിങ്ങോട് ആമക്കാവ് മണകണ്ടത്തില്‍ 40 വയസ്സുള്ള ഷാജുവിനെയാണ് കഞ്ചാവ് മാഫിയകളെന്നു കരുതുന്ന നാലോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ധിച്ചത് . തലക്കും നെറ്റിയിലും പരിക്കേറ്റ ഷാജുവിനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വാട്ടര്‍ ടാങ്ക് പരിസരത്തോട് ചേര്‍ന്നു കിടക്കുന്ന അക്കിക്കാവ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ അസമയത്ത് പ്രതികളെന്നു കരുതുന്നവരെ കണ്ടപ്പോള്‍ ഷാജു ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ ഷാജുവിനെ ഇടിച്ചു വീഴ്ത്തുകയും തലക്ക് ചവിട്ടുകയുമായിരുന്നു. ഞങ്ങള്‍ക്കെതിരെ ശബ്ദിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയത്രെ. ഷാജുവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഷാജുവിനെ അക്രമിച്ചതില്‍,കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.കെ.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.