ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; 50 ശതമാനം കാണികള്‍ക്ക് പ്രവേശനം

Advertisement

Advertisement

 

 

കോവിഡ് പ്രതിസന്ധികള്‍ക്കൊടുവില്‍ നീണ്ട പത്തുമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത, ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരം നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നു. ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് കാണാന്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് തീരുമാനമായത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഒന്നാം ടെസ്റ്റ് കാണാന്‍ കാണികള്‍ക്ക് ആര്‍ക്കും അനുവാദമില്ല. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13ന് ആരംഭിക്കും. ആദ്യ രണ്ടു ടെസ്റ്റുകള്‍ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുക. 50,000 കാണികള്‍ക്കു ഇരിക്കാന്‍ സൗകര്യം ഉള്ള ചിദംബരം സ്റ്റേഡിയത്തില്‍ 25000 പേര്‍ക്ക് കളി കാണാന്‍ അവസരം ലഭിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കു സ്റ്റേഡിയത്തില്‍ കയറാന്‍ അവസരം ലഭിക്കുമെങ്കിലും പത്രസമ്മേളനങ്ങള്‍ നടക്കുക ഓണ്‍ലൈന്‍ വഴിയായിരിക്കും. ഇരു ടീമുകളുടെയും കോവിഡ് ടെസ്റ്റുകള്‍ എല്ലാം നടത്തി നെഗറ്റീവ് ഫലം ലഭിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ടീം ടെസ്റ്റിനായി പരിശീലനം ആരംഭിച്ചു.