ഗുരുവായൂർ ദേവസ്വം കൊമ്പൻ മുരളി ചെരിഞ്ഞു

Advertisement

Advertisement

ഗുരുവായൂർ ദേവസ്വം കൊമ്പൻ മുരളി ചെരിഞ്ഞു.43 വയസായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ലോക ഗജ ദിനമായ ഇന്ന് വൈകിട്ട് ഏഴരയോടെ ആനത്താവളത്തിലാ
യിരുന്നു അന്ത്യം. 20 വർഷത്തോളമായി എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോകാറു ണ്ടായിരുന്നില്ല 2000 ൽ വല്യേട്ടൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഇsഞ്ഞ് പരിഭ്രാന്തി പരത്തിയിരുന്നു 1981 ജൂൺ ജൂൺ 18ന് ഗുരുവായൂരിലെ മുരളി ലോഡ്ജ് ഉടമ വി കെ വേലപ്പൻ ആണ് മുരളിയെ ഗുരുവായൂരപ്പന് മുന്നിൽ നടയിരുത്തിയത്. ഒന്നരമാസം മുമ്പ് ആന തളർന്നു വീണിരുന്നു. വിദഗ്ദ്ധ ചികിത്സയെ തുടർന്ന് ആനയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു ഇന്ന് രാവിലെ മുതൽ ആന കിടപ്പിലായിരുന്നു. ഇന്നലെ രാത്രി കിടന്ന് എഴുന്നേൽക്കാൻ കഴിയാതെയാവുകയായിരുന്നു. ജഡം നാളെ രാവിലെ കോടനാട് വനത്തിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടത്തിനുശേഷം കോടനാട് വനത്തിൽ സംസ്കരിക്കും. മുരളിയുടെ വിയോഗത്തോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 46 ആയി ചുരുങ്ങി.