25 C
Kunnamkulam
Monday, July 27, 2026
Home CCTV Desk യുദ്ധഭീതിക്കിടയിലും ഓഹരി വിപണിയിൽ വിശ്വാസമർപ്പിച്ച് നിക്ഷേപകർ, മാർച്ചിൽ മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയത് 40,450 കോടി

യുദ്ധഭീതിക്കിടയിലും ഓഹരി വിപണിയിൽ വിശ്വാസമർപ്പിച്ച് നിക്ഷേപകർ, മാർച്ചിൽ മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയത് 40,450 കോടി

യുദ്ധം കാരണം ഓഹരി വിപണിയിൽ വലിയ അനിശ്ചിതത്വങ്ങൾ ഉണ്ടായെങ്കിലും, മാർച്ചിൽ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്ക് കുതിച്ചുയർന്നു. മുൻ മാസത്തെ അപേക്ഷിച്ച് 56% വർധനയോടെ 40,450 കോടി രൂപയാണ് നിക്ഷേപമായി എത്തിയത്. എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

വിപണിയിൽ ഇടിവുണ്ടായപ്പോൾ കുറഞ്ഞ വിലയിൽ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ നിക്ഷേപകർ കാണിച്ച താൽപ്പര്യമാണ് ഈ വലിയ മുന്നേറ്റത്തിന് കാരണമായതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ വ്യക്തമാക്കുന്നു. ഗൾഫ് മേഖലയിലെ യുദ്ധം കാരണം വിപണിയിൽ കയറ്റിറക്കങ്ങൾ ഉണ്ടായിട്ടും നിക്ഷേപകർ പേടിച്ചില്ല.

വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഭ്യന്തര കരുത്തും

 

ഓരോ മാസവും കൃത്യമായ തുക നിക്ഷേപിക്കുന്ന രീതിയിൽ മലയാളികൾ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് താൽപ്പര്യം കൂടുന്നതായാണ് ഇത് കാണിക്കുന്നത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുമ്പോഴും, ഇന്ത്യയിലെ സാധാരണക്കാരായ നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകൾ വഴി പണം നിക്ഷേപിക്കുന്നത് വിപണിക്ക് വലിയ താങ്ങായി മാറുന്നു.കാരണം വിപണിയിലുണ്ടായ ചെറിയ തിരുത്തലുകൾ കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങാനുള്ള അവസരമായി നിക്ഷേപകർ കണ്ടതാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം.

ഓഹരി വിപണിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടെങ്കിലും ഇന്ത്യക്കാർ മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നത് തുടരുകയാണ്. പ്രത്യേകിച്ച് മാസത്തവണകളായുള്ള നിക്ഷേപത്തിലാണ് ജനങ്ങൾക്ക് കൂടുതൽ വിശ്വാസം. ഈ പ്രവണത തുടരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ഗുണകരമാണ്.

ADVERTISEMENT
error: Content is protected !!