വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വാതകശ്മശാനം അടിയന്തിരമായി പണി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ആയിരത്തോളം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി ജനകീയ സമിതിയുടെ നേതൃത്വത്തിന്‍ പഞ്ചായത്ത് സെക്രട്ടറിക്കും , പ്രസിഡണ്ടിനും നല്‍കി. ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും പകുതി പണി പോലും പൂര്‍ത്തീകരിക്കാത്ത, മഴ പെയ്തതോടെ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്ത്
ജൂണ്‍ 30നുള്ളില്‍ ശ്മശാനം പണിയുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എത്രയും വേഗം ശ്മശാനം കുറ്റമറ്റ രീതിയില്‍ നിര്‍മ്മിക്കണമന്ന് ആവശ്യപെട്ടാണ് ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ആയിരത്തോളം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനകീയ സമിതി കണ്‍വീനര്‍ മാധവന്‍ പൂങ്ങാട്ട്,ജോയിന്‍ കണ്‍വീനര്‍ മനോജ് , കോഡിനേറ്റര്‍മാരായ കെ.പി അഖില്‍,കെ.ആര്‍ വിനു,ഇ.എസ് സുബിന്‍,സംഗീത മനോജ് എന്നിവരുടെ നേതൃത്വത്തിന്‍ ബുധനാഴ്ച രാവിലെ പഞ്ചായത്ത് സെക്രടറിക്കും , പ്രസിഡണ്ടിനും ഹര്‍ജി നല്‍കിയത്. നായരങ്ങാടിയിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്ന് ജനകീയ സമിതിയംഗങ്ങള്‍ ജാഥയായി വന്നാണ് ഹര്‍ജി നല്‍കിയത്.
Home Bureaus Punnayurkulam അപൂർണ്ണമായ വാതകശ്മശാനം ഉടൻ തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ഭീമഹര്‍ജി നല്‍കി



