കുന്നംകുളം – ഭാവന റോഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ വിസര്‍ജ്യ മാലിന്യങ്ങള്‍ കായ മാര്‍ക്കറ്റിലേക്കും പൊതു കാനയിലേക്കും ഒഴുകുന്നു.

കുന്നംകുളം – ഭാവന റോഡിലെ കംഫര്‍ട്ട് സ്റ്റേഷനിലെ വിസര്‍ജ്യ മാലിന്യങ്ങള്‍ കായ മാര്‍ക്കറ്റിലേക്കും പൊതു കാനയിലേക്കും ഒഴുകുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി കായ മാര്‍ക്കറ്റിലെതുള്‍പ്പെടെ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രംഗത്തെത്തി. മഴക്കാലം ശക്തി പ്രാപിച്ചതോടെയാണ് കായ മാര്‍ക്കറ്റിലേക്കും പൊതുകാനയിലേക്കും കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലത്തിന്റെ കുത്തൊഴുക്ക് ആരംഭിച്ചത്. കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്ന് കാന വഴി ഒഴുകിയെത്തുന്ന വിസര്‍ജ്ജാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം കായമാര്‍ക്കറ്റിന്റെ പല ഭാഗങ്ങളിലായി കൂടിക്കിടക്കുകയാണ്. ഇതോടെ മാര്‍ക്കറ്റിലെ ജീവനക്കാര്‍ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ പിടിയിലായി. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് മലിനജലം ആദ്യം ഒഴുകിയെത്തുന്നത്. പിന്നെ ഇവിടെ നിന്നാണ് പല ഭാഗങ്ങളിലേക്കും ഒഴുകിപോകുന്നത്.
ഇതോടെ ഭക്ഷ്യയോഗ്യമായ കായകള്‍ സൂക്ഷിക്കാന്‍ വൃത്തിയുള്ള സ്ഥലം ലഭിക്കാതെ വ്യാപാരികള്‍ പ്രതിസന്ധിയിലായി. സംഭവത്തില്‍ കുന്നംകുളം നഗരസഭാ സെക്രട്ടറി ആരോഗ്യ വിഭാഗം ഭരണസമിതി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാമെന്ന് വാക്ക് നല്‍കിയിരുന്നെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും വാക്ക് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട